ഡോളര്‍ കടത്ത് കേസില്‍ യൂനിടാക് എം.ഡി സന്തോഷ് ഈപ്പന് അറസ്റ്റില്‍
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യൂനിടാക് എം.ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. സന്തോഷ് ഈപ്പന്റെ ജാമ്യാപേക്ഷ കസ്റ്റംസ് എതിര്‍ക്കാത്തതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കിയതിെന്റ അടിസ്ഥാനത്തില്‍ സന്തോഷ് ഈപ്പന് ചൊവ്വാഴ്ച രാവിലെതന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ കസ്റ്റംസ് സംഘം ഉച്ചക്കുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്ബത്തികം) കോടതിയില്‍ ഹാജരാക്കിയ സന്തോഷ് ഈപ്പന്റെ ജാമ്യപേക്ഷ കസ്റ്റംസ് എതിര്‍ത്തില്ല. തുടര്‍ന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുേമ്ബാള് ഹാജരാകണം, വിദേശത്തു പോകാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം.
യു.എ.ഇ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗം തലവനായിരുന്ന ഖാലിദ് മുഹമ്മദലി ഷൗക്രിക്ക് ഡോളര്‍ നല്‍കിയത് സന്തോഷ് ഈപ്പനാണെന്നാണ് കസ്റ്റംസിെന്റ ആരോപണം. ഖാലിദ് വിദേശത്തേക്ക് 1.90 കോടിയുടെ ഡോളര്‍ കടത്തിയെന്നാണ് കേസ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരുന്നത് യൂനിടാക്കായിരുന്നു. ഈ ഇടപാടിന് കമീഷനായി യൂനിടാക് ഖാലിദിന് പണം നല്‍കിയെന്നാണ് കസ്റ്റംസ് ആരോപണം. സന്തോഷ് ഈപ്പന് ഡോളറിലാക്കി നല്കിയ പണം പിന്നീട് സ്വപ്ന സുരേഷിെന്റയും സരിത്തിെന്റയും സഹായത്തോടെ വിദേശത്തേക്ക് കടത്തുകയായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതോടെയാണ് വന്‍തോതില്‍ രാജ്യത്തുനിന്ന് ഡോളര്‍ കടത്തിയതിെന്റ വിശദാംശങ്ങള്‍ പുറത്തുവന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സരിത്ത്, എം.ശിവശങ്കര്‍ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുള്ള ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെ ജാമ്യമില്ലാ വാറന്റും നിലവിലുണ്ട്. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കിയതിെന്റ അടിസ്ഥാനത്തില്‍ സന്തോഷ് ഈപ്പന് ചൊവ്വാഴ്ച രാവിലെതന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ കസ്റ്റംസ് സംഘം ഉച്ചക്കുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്ബത്തികം) കോടതിയില്‍ ഹാജരാക്കിയ സന്തോഷ് ഈപ്പന്റെ ജാമ്യപേക്ഷ കസ്റ്റംസ് എതിര്‍ത്തില്ല. തുടര്‍ന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുേമ്ബാള് ഹാജരാകണം, വിദേശത്തു പോകാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം.
യു.എ.ഇ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗം തലവനായിരുന്ന ഖാലിദ് മുഹമ്മദലി ഷൗക്രിക്ക് ഡോളര്‍ നല്‍കിയത് സന്തോഷ് ഈപ്പനാണെന്നാണ് കസ്റ്റംസിെന്റ ആരോപണം. ഖാലിദ് വിദേശത്തേക്ക് 1.90 കോടിയുടെ ഡോളര്‍ കടത്തിയെന്നാണ് കേസ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരുന്നത് യൂനിടാക്കായിരുന്നു. ഈ ഇടപാടിന് കമീഷനായി യൂനിടാക് ഖാലിദിന് പണം നല്‍കിയെന്നാണ് കസ്റ്റംസ് ആരോപണം. സന്തോഷ് ഈപ്പന് ഡോളറിലാക്കി നല്കിയ പണം പിന്നീട് സ്വപ്ന സുരേഷിെന്റയും സരിത്തിെന്റയും സഹായത്തോടെ വിദേശത്തേക്ക് കടത്തുകയായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതോടെയാണ് വന്‍തോതില്‍ രാജ്യത്തുനിന്ന് ഡോളര്‍ കടത്തിയതിെന്റ വിശദാംശങ്ങള്‍ പുറത്തുവന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സരിത്ത്, എം.ശിവശങ്കര്‍ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുള്ള ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെ ജാമ്യമില്ലാ വാറന്റും നിലവിലുണ്ട്. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam